2011 സെപ്റ്റംബർ 10, ശനിയാഴ്‌ച

പാമോയില്‍ കേസില്‍ ജൂഡീഷ്യറിയെ ഭയപ്പെടുത്താനുള്ള നീക്കം

പാമോയില്‍ അഴിമതി കേസില്‍ ജൂഡീഷ്യറിയെ ഭയപ്പെടുത്തി തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാനുള്ള അപകടകരമായ നീക്കമാണ് ഭരണപക്ഷ ചീഫ് വിപ്പിന്റെ ഭീഷണി കത്തുകളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ശുംഭന്‍ നോട്ടു കെട്ടുകളുടെ , കനം നോക്കി വിധി പ്രസ്താവിക്കുക എന്നീ നല്ല വാക്കുകള്‍ ഉപയോഗിച്ചില്ല എന്നത് വലിയ തെറ്റുതന്നെ


പാമോയില്‍ കേസ് പരിഗണിക്കുന്ന ന്യായാധിപനെതിരെ മാന്യതയില്ലാത്ത ആക്ഷേപം ഉന്നയിച്ച് രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റ്‌സ്, ഗവര്‍ണര്‍, ജില്ലാ ജഡ്ജി തുടങ്ങിയവര്‍ക്കെല്ലാം മന്ത്രിപദവിയിലുള്ള ഭരണപക്ഷ ചീഫ് വിപ്പ് കത്തയച്ചത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണകക്ഷി നേതാക്കളുടെ അറിവോടെയാണെന്നത് വ്യക്തമാണ്.


ജസ്റിസ് ബാലിയെപടിയടച്ചു പിണ്ഡം വെച്ചതും ,ജഡ്ജിമാര്‍ കോഴ വാങ്ങി ഐസ് ക്രീം കേസ് ഒതുക്കി എന്നത് എട്ടു പിടിച്ചതും നല്ല കാര്യം

എന്നാല്‍ രാഷ്ട്ര പതിക്കു പരാതി അയക്കുക !!!! മഹാ അപരാധം തന്നെ

1 അഭിപ്രായം:

  1. ഒരു സംഭവം .അതില്‍ ആരൊക്കെ പെട്ടു എന്നതല്ല . ഇവിടെ ന്യായാധിപര്‍ പക്ഷം പിടിക്കുന്നു എന്നാ ആരോപണം
    വക്കീലാകുന്നവര്‍ മുന്‍പ് ഒരു രാഷ്ട്രീയ പാര്‍ടിയിലും അംഗം ആയിക്കൂടാ എന്നാ രീതിയില്‍ വര്‍ത്തമാനം.( ചെറുപ്പ കാലത്തെ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ആകണം )
    കാസര്‍ഗോഡ്‌ അന്വേഷണ കമ്മീഷന്‍, വിജലന്സ കോടതി ഇതിലൊക്കെ ഇത്തരം വാദങ്ങള്‍ .
    നാളെ ജാതിയും മതവും ചേര്‍ത്ത് പറയും. അങ്ങനെയാണോ കോടതി പ്രവര്‍ത്തനങ്ങളെ കാണേണ്ടത് ?
    നിയമം നിയമപരമായി നേരിടണം .അതല്ലേ നല്ല കീഴ്വഴക്കം.?
    ആ വഴി അടയാതെ കിടക്കുമ്പോള്‍ ഈ വഴി വേണോ ?

    മറുപടിഇല്ലാതാക്കൂ